പ്രത്യക്ഷ നികുതി വരുമാനം, ജിഎസ്ടി എന്നിവയി നിന്നു മാത്രം കേന്ദ്രസര്‍ക്കാരിന് 48 ലക്ഷം കോടി രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് പി ആര്‍ ശേഷാദ്രി

പ്രത്യക്ഷ നികുതി വരുമാനം, ജിഎസ്ടി എന്നിവയി നിന്നു മാത്രം കേന്ദ്രസര്‍ക്കാരിന് 48 ലക്ഷം കോടി രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് പി ആര്‍ ശേഷാദ്രി

കൊച്ചി: സ്വകാര്യനിക്ഷേപക സമൂഹത്തിന് കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളിലെ വിശ്വാസം വീണ്ടെടുക്കണമെന്ന് കൊച്ചിയി നടന്ന ബജറ്റ് ചര്‍ച്ച അഭിപ്രായപ്പെട്ടു. ഇന്‍ഫോപാര്‍ക്ക്, നാസ്കോം, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സെന്‍റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് എന്നിവയുട സഹകരണത്തോടെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ കൊച്ചിയാണ് പരിപാടി സംഘടിപ്പിച്ചത്.

സെന്‍റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് ചെയര്‍മാന്‍ ഡോ. ഡി ധന്‍രാജ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് സിഇഒയും എംഡിയുമായ പി ആര്‍ ശേഷാദ്രി, നാസ്കോം പബ്ലിക് പോളിസി മേധാവി ആശിഷ് അഗര്‍വാള്‍, ക്യാപിറ്റയറി സഹസ്ഥാപകന്‍ സി എ ശ്രീജിത് കുനിയി എന്നിവരാണ് ചര്‍ച്ചയി പങ്കെടുത്തത്.

ജിഡിപിയേക്കാള്‍ പ്രധാനം ആളോഹരി വരുമാനമാണെന്ന് ഡോ. ഡി ധന്‍രാജ് പറഞ്ഞു. തൊഴി നൈപുണ്യമില്ലാതെ ഇന്‍റേണ്‍ഷിപ്പ് കൊണ്ട് വളര്‍ച്ചയുണ്ടാകണമെന്നില്ല. താഴെക്കിടയിലുള്ള മധ്യവര്‍ഗത്തിന്‍റെ ദിവസത്തെ ശരാശരി വരുമാനം 600 രൂപയി നിന്ന് 1000 രൂപയാക്കണം. അതിന് കൂടുത മൂലധന നിക്ഷേപമാണ് ആവശ്യം.

സ്വകാര്യ മൂലധന നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ നയങ്ങളി കഴിഞ്ഞ മൂന്ന് വര്‍ഷത്തെപ്പോലെ വിശ്വാസമില്ല. ഇത് വീണ്ടെടുക്കണം. കാര്‍ഷികരംഗത്ത് സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്കരണങ്ങള്‍ സ്വാഗതാര്‍ഹമാണ്. കര്‍ഷകരുടെ വരുമാനം വര്‍ധിക്കണം. അതിനായി പരിഷ്കരണങ്ങള്‍ ആവശ്യമാണ്. ബജറ്റിനെ നയരേഖയായി കാണരുതെന്നും മറിച്ച് സാമ്പത്തികരേഖ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യക്ഷ നികുതി വരുമാനം, ജിഎസ്ടി എന്നിവയി നിന്നു മാത്രം കേന്ദ്രസര്‍ക്കാരിന് 48 ലക്ഷം കോടി രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് പി ആര്‍ ശേഷാദ്രി ചൂണ്ടിക്കാട്ടി. പൗരന്മാരുടെ ജീവിതനിലവാരം വര്‍ധിപ്പിക്കുന്നതി സര്‍ക്കാരിന് വലിയ പങ്ക് വഹിക്കേണ്ടതുണ്ട്. തൊഴിലവസരങ്ങളി ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ നഗരങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തിയാ പ്രവാസികളായ പ്രൊഫഷണലുകള്‍ തിരികെയെത്തുമെന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് ചെയര്‍മാന്‍ കൂടിയായ അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യവസായം സരളമായി നടത്താനുള്ള സാഹചര്യമാണ് ഐടി മേഖല ആഗ്രഹിക്കുന്നതെന്ന് നാസ് കോം പ്രതിനിധി ആശിഷ് അഗര്‍വാള്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബജറ്റി പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ സ്വാഗതാര്‍ഹമാണ്. കോര്‍പറേറ്റ് നികുതിയി വരുത്തിയ ഇളവുകളും ശരിയായ ദിശയിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

വരും വര്‍ഷങ്ങളി ആദായനികുതിയി പഴയ സമ്പ്രദായം പൂര്‍ണമായും ഇല്ലാതാകുമെന്ന് നികുതി വിദഗ്ധനായ സി എ ശ്രീജിത് കുനിയി ചൂണ്ടിക്കാട്ടി. ആദായനികുതിദായകരി 78 ശതമാനവും പുതിയ സമ്പ്രദായം തെരഞ്ഞെടുത്തു കഴിഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി വരും വര്‍ഷങ്ങളി പഴയ സമ്പ്രദായം സര്‍ക്കാര്‍ നിറുത്തലാക്കിയേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വേള്‍ഡ് ട്രേഡ് സെന്‍റര്‍ കൊച്ചി പ്രസിഡന്‍റ് ഋഷികേശ് നായര്‍ സ്വാഗതവും ഇന്‍ഫോപാര്‍ക്ക് സീനിയര്‍ എക്സിക്യൂട്ടീവ് ശ്വേത പ്രമോദ് നന്ദിയും രേഖപ്പെടുത്തി. അവതരണത്തിന് ശേഷം ചോദ്യോത്തര വേളയും നടന്നു.

Also Read

ജി.എസ്.ടി വകുപ്പിൽ വിവാദ സ്ഥലം മാറ്റം: പ്രതിഷേധിച്ച് യൂണിയൻ ധർണ; പിൻവലിക്കില്ലെങ്കിൽ സംസ്ഥാന വ്യാപക സമരമെന്ന് മുന്നറിയിപ്പ്

ജി.എസ്.ടി വകുപ്പിൽ വിവാദ സ്ഥലം മാറ്റം: പ്രതിഷേധിച്ച് യൂണിയൻ ധർണ; പിൻവലിക്കില്ലെങ്കിൽ സംസ്ഥാന വ്യാപക സമരമെന്ന് മുന്നറിയിപ്പ്

ജി.എസ്.ടി വകുപ്പിൽ വിവാദ സ്ഥലം മാറ്റം: പ്രതിഷേധിച്ച് യൂണിയൻ ധർണ; പിൻവലിക്കില്ലെങ്കിൽ സംസ്ഥാന വ്യാപക സമരമെന്ന് മുന്നറിയിപ്പ്

ജി.എസ്.ടി റീഫണ്ട് ഇനി കേന്ദ്രികൃത സംവിധാനത്തിലൂടെ; ഉദ്യോഗസ്ഥർ കുറയും, കാര്യക്ഷമതയും സൂപ്പർവിഷനും കുറയുമോ എന്ന ആശങ്ക ശക്തം

ജി.എസ്.ടി റീഫണ്ട് ഇനി കേന്ദ്രികൃത സംവിധാനത്തിലൂടെ; ഉദ്യോഗസ്ഥർ കുറയും, കാര്യക്ഷമതയും സൂപ്പർവിഷനും കുറയുമോ എന്ന ആശങ്ക ശക്തം

ജി.എസ്.ടി റീഫണ്ട് ഇനി കേന്ദ്രികൃത സംവിധാനത്തിലൂടെ; ഉദ്യോഗസ്ഥർ കുറയും, കാര്യക്ഷമതയും സൂപ്പർവിഷനും കുറയുമോ എന്ന ആശങ്ക ശക്തം

സപ്ലയർ/കോൺട്രാക്ടർ ജി.എസ്.ടി. നിയമപ്രകാരം നൽകുന്ന ഇൻവോയ്‌സ്‌ വിവരങ്ങൾ ഉൾപ്പെടെ ടേബിൾ 3 ൽ ഡിക്ലയർ ചെയ്യേണ്ടത് നിർബന്ധമാക്കി

സപ്ലയർ/കോൺട്രാക്ടർ ജി.എസ്.ടി. നിയമപ്രകാരം നൽകുന്ന ഇൻവോയ്‌സ്‌ വിവരങ്ങൾ ഉൾപ്പെടെ ടേബിൾ 3 ൽ ഡിക്ലയർ ചെയ്യേണ്ടത് നിർബന്ധമാക്കി

സർക്കാർ വകുപ്പുകൾക്കും, സർക്കാർ ഏജൻസികൾക്കും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമുള്ള അറിയിപ്പ്.

സമയപരിധി ലംഘിച്ച ഇൻപുട് ടാക്സ് ക്രെഡിറ്റിന് ആംനസ്റ്റി: 2017-21 കാലയളവിലെ ഡിമാൻ്റുകൾക്ക് സമാധാനപരിഹാരം

സമയപരിധി ലംഘിച്ച ഇൻപുട് ടാക്സ് ക്രെഡിറ്റിന് ആംനസ്റ്റി: 2017-21 കാലയളവിലെ ഡിമാൻ്റുകൾക്ക് സമാധാനപരിഹാരം

സമയപരിധി ലംഘിച്ച ഇൻപുട് ടാക്സ് ക്രെഡിറ്റിന് ആംനസ്റ്റി: 2017-21 കാലയളവിലെ ഡിമാൻ്റുകൾക്ക് സമാധാനപരിഹാരം

ആക്രി കച്ചവടത്തിന്റെ മറവിൽ 30 കോടി നികുതി വെട്ടിപ്പ്: വ്യാജരേഖ ചമച്ചവർക്കെതിരെ കടുത്ത നിയമനടപടികൾ

ആക്രി കച്ചവടത്തിന്റെ മറവിൽ 30 കോടി നികുതി വെട്ടിപ്പ്: വ്യാജരേഖ ചമച്ചവർക്കെതിരെ കടുത്ത നിയമനടപടികൾ

ആക്രി കച്ചവടത്തിന്റെ മറവിൽ 30 കോടി നികുതി വെട്ടിപ്പ്: വ്യാജരേഖ ചമച്ചവർക്കെതിരെ കടുത്ത നിയമനടപടികൾ

Loading...