മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന 9 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് നികുതിയീടാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന 9 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് നികുതിയീടാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന 9 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് നികുതിയീടാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.കേരള മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന വാഹനീയം പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.ഓട്ടിസം, സെറിബ്രൽ പാൾസി പോലെയുള്ള മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ വാഹനങ്ങൾക്കാണിത്.മുൻപ് ശാരീരിക വൈകല്യമുള്ളവരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന 7 ലക്ഷം വരെയുള്ള വാഹനങ്ങൾക്കായിരുന്നു നികുതി ഒഴിവാക്കിയത്.

വകുപ്പിന്റെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ പ്രവർത്തനം അവസാന ഘട്ടത്തിലാണ്. എൺപത്തഞ്ചു ശതമാനം സേവനങ്ങളും ഓൺലൈനായിക്കഴിഞ്ഞു. സെപ്റ്റംബർ മാസത്തോടെ എലഗന്റ് കാർഡുകൾ ലഭ്യമാക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ പൂർണ്ണമായും സജ്ജീകരിക്കുന്നതോടെ സംസ്ഥാനത്ത് വിവേചനമില്ലാതെ നിയമം നടപ്പിലാക്കാൻ സാധിക്കും.

മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ ജനങ്ങളുമായി സംവദിച്ചു തീർപ്പാക്കണമെന്ന സർക്കാരിന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണ് വാഹനീയം അദാലത്തെന്നും മന്ത്രി പറഞ്ഞു. 

 

രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെ ഗതാഗത വകുപ്പ് മന്ത്രി പരാതിക്കാരുമായി സംവദിച്ചു. വകുപ്പിന് ലഭിച്ച 410 പരാതികളിൽ 378 എണ്ണം പരിഹരിച്ചു. മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ തീർപ്പാകാതെ കിടന്ന അപേക്ഷകളും,പുതിയ അപേക്ഷകളും പരാതികളും അദാലത്തിൽ പരിഹരിച്ചു.തീർപ്പാക്കാൻ കഴിയാത്തവ കൂടുതൽ പരിശോധനയ്ക്കായി മാറ്റിവച്ചു.മേൽവിലാസത്തിൽ അയച്ചിട്ടും വിവിധ കാരണങ്ങളാൽ മടങ്ങിവന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും,ലൈസൻസുകളും ഉടമസ്ഥർക്ക് മന്ത്രി വേദിയിൽ വച്ച് നേരിട്ട്  നൽകി. 

 

വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ അധ്യക്ഷനായി.

ഓരോ ഫയലിലും കുരുങ്ങിക്കിടക്കുന്നത് ഒരു മനുഷ്യന്റെ ജീവിതമാണെന്നും സമയബന്ധിതമായി അപേക്ഷകളും പരാതികളും തീർപ്പാക്കണമെന്നുമാണ് മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും സർക്കാർ നൽകിയ നിർദ്ദേശം.അത്തരം ഫയലുകൾ തീർപ്പാക്കി ജനങ്ങൾക്ക് ആശ്വാസമേകുകയാണ് അദാലത്തിന്റെ ലക്ഷ്യം. പരാതി പരിഹാരത്തോടൊപ്പം വകുപ്പിന്റെ പദ്ധതികളും മറ്റു സേവനങ്ങളും ജനങ്ങളിലേക്കെത്തിക്കും.ഗതാഗതമേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കുന്ന വകുപ്പിന്റെ പ്രവർത്തനത്തെ മന്ത്രി പ്രശംസിച്ചു. 

 

സർക്കാർ ഓഫിസുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും ജനകീയവുമാക്കാൻ അദാലത്തുകളിലൂടെ സാധിക്കുമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഓഫീസുകളിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്ന പരാതികളും അപേക്ഷകളും പരിഹരിക്കുന്നതോടൊപ്പം പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനും ഇത് സഹായകരമാകും.ഓരോ ജില്ലകളിലും നേരിട്ടെത്തി അദാലത്തിനു നേതൃത്വം നൽകുന്ന വകുപ്പ് മന്ത്രിയെ മന്ത്രി അഭിനന്ദിച്ചു. 

 

തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ആമുഖപ്രഭാഷണം നടത്തി. എം എൽ എ മാരായ പി ടി എ റഹീം,ഡോ എം. കെ. മുനീർ, കെ.എം.സച്ചിൻ ദേവ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

എ ഡി ജി പി ആന്റ് ട്രാൻസ്‌പോർട് കമ്മീഷണർ എസ്. ശ്രീജിത്ത്‌ സ്വാഗതവും അഡിഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ സി എസ് പ്രമോജ് ശങ്കർ നന്ദിയും പറഞ്ഞു.

Also Read

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

ഇനി മുതൽ ജിഎസ്‌ടി റിഫണ്ട് അപേക്ഷകൾ സെൻട്രലൈസ്ഡ് വിഭാഗം പ്രോസസ്സും നിർണയവും ചെയ്യും: കമ്മീഷണറുടെ സർക്കുലർ പുറത്ത്

ഇനി മുതൽ ജിഎസ്‌ടി റിഫണ്ട് അപേക്ഷകൾ സെൻട്രലൈസ്ഡ് വിഭാഗം പ്രോസസ്സും നിർണയവും ചെയ്യും: കമ്മീഷണറുടെ സർക്കുലർ പുറത്ത്

ഇനി മുതൽ ജിഎസ്‌ടി റിഫണ്ട് അപേക്ഷകൾ സെൻട്രലൈസ്ഡ് വിഭാഗം പ്രോസസ്സും നിർണയവും ചെയ്യും: കമ്മീഷണറുടെ സർക്കുലർ പുറത്ത്

ധനസഹായ സ്കീമുകൾക്കായുള്ള വ്യവസ്ഥകളിൽ നിർണായക മാറ്റങ്ങൾ: പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ

ധനസഹായ സ്കീമുകൾക്കായുള്ള വ്യവസ്ഥകളിൽ നിർണായക മാറ്റങ്ങൾ: പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ

ധനസഹായ സ്കീമുകൾക്കായുള്ള വ്യവസ്ഥകളിൽ നിർണായക മാറ്റങ്ങൾ: പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ

ഏകീകൃത പെൻഷൻ പദ്ധതിയുടെ (യുപിഎസ്) പ്രവർത്തനക്ഷമതയ്ക്കുള്ള ചട്ടങ്ങൾ പിഎഫ്ആർഡിഎ പുറത്തിറക്കി.

ഏകീകൃത പെൻഷൻ പദ്ധതിയുടെ (യുപിഎസ്) പ്രവർത്തനക്ഷമതയ്ക്കുള്ള ചട്ടങ്ങൾ പിഎഫ്ആർഡിഎ പുറത്തിറക്കി.

ഏകീകൃത പെൻഷൻ പദ്ധതിയുടെ (യുപിഎസ്) പ്രവർത്തനക്ഷമതയ്ക്കുള്ള ചട്ടങ്ങൾ പിഎഫ്ആർഡിഎ പുറത്തിറക്കി.

കേരള സർക്കാരിന്റെ ഡിയർനെസ് അലവൻസ് വർദ്ധിപ്പിച്ച് ഉത്തരവിറക്കി: സാമ്പത്തിക ബാധ്യതയെക്കുറിച്ച് സംശയങ്ങൾ ഉയരുന്നു

കേരള സർക്കാരിന്റെ ഡിയർനെസ് അലവൻസ് വർദ്ധിപ്പിച്ച് ഉത്തരവിറക്കി: സാമ്പത്തിക ബാധ്യതയെക്കുറിച്ച് സംശയങ്ങൾ ഉയരുന്നു

കേരള സർക്കാരിന്റെ ഡിയർനെസ് അലവൻസ് വർദ്ധിപ്പിച്ച് ഉത്തരവിറക്കി: സാമ്പത്തിക ബാധ്യതയെക്കുറിച്ച് സംശയങ്ങൾ ഉയരുന്നു

ആദായനികുതി ബിൽ 2025 ലെ വ്യവസ്ഥകളെക്കുറിച്ചുള്ള ആദായനികുതി നിയമങ്ങളെയും അനുബന്ധ ഫോമുകളെയും കുറിച്ച് CBDT നിർദ്ദേശങ്ങൾ തേടുന്നു.

ആദായനികുതി ബിൽ 2025 ലെ വ്യവസ്ഥകളെക്കുറിച്ചുള്ള ആദായനികുതി നിയമങ്ങളെയും അനുബന്ധ ഫോമുകളെയും കുറിച്ച് CBDT നിർദ്ദേശങ്ങൾ തേടുന്നു.

ഒടിപി അടിസ്ഥാനമാക്കിയുള്ള മൂല്യനിർണ്ണയ പ്രക്രിയയിലൂടെ പങ്കാളികൾക്ക് അഭിപ്രായങ്ങൾ സമർപ്പിക്കുന്നതിനായി സിബിഡിടി ഇ-ഫയലിംഗ് പോർട്ടലിൽ ഒരു യൂട്ടിലിറ്റി ആരംഭിച്ചു

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ  ഇരിപ്പിടം,കുട, കുടിവെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങൾ തുടങ്ങിയവ നൽകണം; സർക്കുലർ നിർദ്ദേശം ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം,കുട, കുടിവെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങൾ തുടങ്ങിയവ നൽകണം; സർക്കുലർ നിർദ്ദേശം ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണം; സർക്കുലർ നിർദ്ദേശം ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം

അനധികൃത ഫ്ലെക്സ് ബോർഡുകൾ: ഹൈക്കോടതി അന്തിമ ഉത്തരവിറക്കി; നിലവിലെ നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന് നിർദ്ദേശം

അനധികൃത ഫ്ലെക്സ് ബോർഡുകൾ: ഹൈക്കോടതി അന്തിമ ഉത്തരവിറക്കി; നിലവിലെ നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന് നിർദ്ദേശം

അനധികൃത ഫ്ലെക്സ് ബോർഡുകൾ: ഹൈക്കോടതി അന്തിമ ഉത്തരവിറക്കി; നിലവിലെ നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന് നിർദ്ദേശം

Loading...